Latest NewsKeralaNews

ചാൻസലർ സർവ്വകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു.

Read Also: 35-ാം വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസില്‍;പൊലീസിന്റെ സുരക്ഷ വേണ്ട-വെല്ലുവിളിച്ച് ഗവര്‍ണര്‍

കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളത്. കേരളത്തിലെ സർവ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലർ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിർത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവർണറുടെ പെരുമാറ്റമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചാൻസലർ എന്ന നിലയ്ക്ക് ഇത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടാകാൻ പാടില്ല. അപര വിദ്വേഷത്തിന്റെ വിത്തുകൾ ആണ് ഗവർണർ വിതച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആരുടെയെങ്കിലും ഒരാളുടെ മാത്രമല്ല. ഒരു പ്രസ്ഥാനത്തെ ഗുണ്ടകൾ ക്രിമിനലുകൾ എന്ന് വിളിക്കുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരമാവധി സംയമനം പാലിച്ചാണ് ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. ഗവർണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Read Also: ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10 മരണം: മരിച്ചവര്‍ക്കെല്ലാം മറ്റ് ഗുരുതര രോഗങ്ങള്‍: മന്ത്രി വീണ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button