KeralaLatest NewsNews

ഗവർണർ പ്രകോപനമുണ്ടാക്കുന്നു: ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വർണ സമ്പാദ്യ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരാണോ? സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപിക്കാം

ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക് ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന് പാനൽ വാങ്ങി അതിൽനിന്ന് നിയമിക്കുക എന്നതാണ് ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്. സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ് ചാൻസലർക്ക് കിട്ടുന്നത്. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത് കേന്ദ്രമാണ് നൽകിയത്. ആർഎസ്എസിൽനിന്ന് കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാധ്യമങ്ങൾതന്നെ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

തങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവർക്ക് നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്ക് നേരെയും താൻ കൈവീശി. അവരെ ചീത്ത പറയാൻ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന് മാത്രമാണ് പറഞ്ഞത്. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് ഇടപെടും, പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഐഫോൺ ഉപഭോക്താക്കളാണോ? എങ്കിൽ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button