KottayamLatest NewsKeralaNattuvarthaNews

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ

തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം കണ്ണാട്ട് പാലക്കുളം എം. വൈശാഖ്(33), പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം ആശാരിപ്പറമ്പില്‍ ജെറിന്‍ രവി(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മണര്‍കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം കണ്ണാട്ട് പാലക്കുളം എം. വൈശാഖ്(33), പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം ആശാരിപ്പറമ്പില്‍ ജെറിന്‍ രവി(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണര്‍കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് ഇവര്‍ ഇരുവരും ചേര്‍ന്ന് മണര്‍കാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉച്ചയോടു കൂടി ഭാര്യയും കുട്ടിയുമായി ചികിത്സയ്ക്കെത്തിയ വൈശാഖ് ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം കുട്ടിയെ ചികിത്സിക്കുന്നതിന് പീഡിയാട്രീഷന്‍ ഇന്നില്ലെന്ന് റിസപ്ഷനില്‍ നിന്നു പറഞ്ഞതിൽ പ്രകോപിതനായി കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ജനല്‍വഴി പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയുമായിരുന്നു.

Read Also : കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി

പരാതിയുടെ അടിസ്ഥാനത്തിൽ മണര്‍കാട് പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button