AlappuzhaLatest NewsKeralaNattuvarthaNews

കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം ബാറിനുള്ളിൽ അക്രമം: മൂന്ന് യുവാക്കൾ അറസ്റ്റിൽ

ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് തെക്കേ ചിറ്റേഴത്ത് ബെല്ല് എന്നുവിളിക്കുന്ന സൂര്യ(31), തെക്കേ ചിറ്റേഴത്ത് ദീപേഷ്(21), നികർത്തിൽ അഭിനവ്(19) എന്നിവരാണ് പിടിയിലായത്

ആലപ്പുഴ: കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം ബാറിനുള്ളിൽ അക്രമം നടത്തിയ മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് തെക്കേ ചിറ്റേഴത്ത് ബെല്ല് എന്നുവിളിക്കുന്ന സൂര്യ(31), തെക്കേ ചിറ്റേഴത്ത് ദീപേഷ്(21), നികർത്തിൽ അഭിനവ്(19) എന്നിവരാണ് പിടിയിലായത്.

Read Also : ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു: പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും

20-ന് വൈകിട്ട് അഞ്ചിന് ചേർത്തല നഗരത്തിലുള്ള ഒരു ബാറിൽ ആയിരുന്നു സംഭവം. മദ്യപിക്കുന്നതിനായി ബാറിൽ എത്തിയ യുവാക്കൾ ബാറിനുള്ളിൽ കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബിയർ വാങ്ങി കുടിക്കുകയും ചെയ്ത ശേഷം പണം ആവശ്യപ്പെട്ട് സ്റ്റാഫിനെ അസഭ്യം പറഞ്ഞു. മാത്രമല്ല, സോഡാ കുപ്പികളും മറ്റും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന്, ബാറിലുണ്ടായിരുന്ന ടിവി അടിച്ചു പൊട്ടിക്കുകയും ചെയ്ത ശേഷം സ്ഥലം വിട്ടു. പോകുന്ന വഴി ശാവശേരി ഭാഗത്തുള്ള ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും വീട്ടുകാരിയേയും അവരുടെ മകളെയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു. ചേർത്തല ഇൻസ്പെക്ടർ എസ്എച്ച്ഒ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ കെപി, ടി. പ്രസാദ്, സിപിഒ ലിജോ എന്നിവർ ചേർന്ന് മണിക്കൂറുകൾക്കും ശാവശേരി ഭാഗത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button