ആലപ്പുഴ: നാലാം ക്ലാസുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി. കായംകുളത്താണ് സംഭവം. അക്ഷയ് എന്ന നാലാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനിടെയാണ് കുട്ടിയെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചത്. ഇന്നലെ രാത്രിയാണ് കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ സംഭവം ഉണ്ടായത്. മർദ്ദനമേറ്റ അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടി.
ലാത്തികൊണ്ട് മർദ്ദനമേറ്റതിന്റെ അടയാളം കുട്ടിയുടെ ദേഹത്തുണ്ട്. പുതുവത്സരാഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ വേണ്ടിയാണ് അക്ഷയ് എരിവതൊട്ടു കടവ് ജംഗ്ഷനിലെത്തിയത്. അക്ഷയ്‌ക്കൊപ്പം പിതാവും സ്ഥലത്തുണ്ടായിരുന്നു. ജംഗ്ഷനിൽ വെച്ച് യുവാക്കളും പോലീസും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
ഇതിനിടയിൽ മഫ്തിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഫൈബർ ലാത്തികൊണ്ട് തന്നെയും പിതാവിനെയും മർദ്ദിച്ചുവെന്നാണ് അക്ഷയ് പറയുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് പോലീസ് രംഗത്തെത്തി. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
Post Your Comments