ThiruvananthapuramLatest NewsKeralaNattuvarthaNews

സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതി: വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളതെന്നും ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല. പ്രതി സി.പി.എമ്മുകാരനായതിനാൽ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇരയുടെ അച്ഛനെ പട്ടാപ്പകൽ കുത്തിക്കൊല്ലാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിച്ചിരിക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്,’ സുരേന്ദ്രൻ വ്യക്തമാക്കി.

പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് മറിയക്കുട്ടി

ഗവർണർക്കെതിരെ എം.എം. മണി നടത്തിയ അസഭ്യം സി.പി.എമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നതെന്നും ഗവർണർക്കെതിരെ തെരുവിൽ ആക്രമണം അഴിച്ചുവിടാനാണ് സി.പി.എമ്മിന്റെ നീക്കമെന്നും സുരേന്ദ്രൻ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അറിവോടെയാണ് എം.എം. മണിയും എസ്.എഫ്.ഐയും അഴിഞ്ഞാടുന്നത്. ഭരണത്തലവന് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി. രാജ്ഭവൻ മാർച്ചും ഇടുക്കിയിലെ ഹർത്താലും രാജ്യത്തിന്റെ ഭരണഘടനയെ സംസ്ഥാന സർക്കാർ തന്നെ ചോദ്യം ചെയ്യുന്നതിന്റെ നേർചിത്രങ്ങളാണ്. ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സർക്കാർ ക്രമസമാധാനനില തകർന്നുതെന്ന് വ്യക്തമാണ്,’ കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button