Latest NewsKeralaIndia

13 വർഷം സവാദ് എന്തു ചെയ്തു? ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത്? ചുരുളഴിക്കാൻ എൻഐഎ

കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിന് സംരക്ഷണം നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഒളിവിലായിരുന്ന 13 വർഷം സവാദ് എന്തു ചെയ്തുവെന്നും ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത് എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് സവാദിനെ സഹായിച്ചതെന്ന കണ്ടെത്തലിലാണ് എന്‍ഐഎ.

ഇത്രയും കാലം സവാദ് എവിടെയെല്ലാമാണ് ഒളിവിൽ കഴിഞ്ഞതെന്നും വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിലുമുൾപ്പെടെ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. അതേസമയം, കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം കഴിച്ചത്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്.കാസർകോട് മഞ്ചേശ്വരം സ്വദേശിയായ യുവതി 2016ലാണ് സവാദ് വിവാഹം ചെയ്യുന്നത്. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നാണ് ഭാര്യാപിതാവ് പറയുന്നത്. പിന്നീട് വിവാഹശേഷം കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. തന്‍റെ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടായിരുന്നു സവാദിന്‍റെ ഒളിവ് ജീവിതം.

ഭാര്യയുടെ രേഖകളും വിലാസവുമാണ് വാടകവീടെടുക്കാൻ നൽകിയത്. ഭാര്യ ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശാ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണ് ഷാജഹാന്‍ തന്നെയാണ് സവാദ് എന്ന് എന്‍ഐഎ ഉറപ്പിക്കുന്നതെന്നാണ് വിവരം. കണ്ണൂരില്‍നിന്നാണ് സവാദ് മരപ്പണി പഠിച്ചത്.

വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുളളവരെന്ന് എൻഐഎക്ക് വ്യക്തമായിട്ടുണ്ട്. എട്ട് വർഷത്തിലധികമായി കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button