Latest NewsNewsIndia

ഗതാഗത രംഗത്ത് മുഖം മിനുക്കി മുംബൈ! ‘അടൽ സേതു’ കടൽപ്പാലം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് കടൽ പാലത്തിന് അടൽ സേതു എന്ന പേര് നൽകിയത്

ഗതാഗത രംഗത്ത് വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി മുംബൈ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. മുംബൈയിലെ സെവ്‌രിയിൽ നിന്നും ആരംഭിച്ച്, റായ്ഗഡ് ജില്ലയിലെ നവ ഷെവയിൽ അവസാനിക്കുന്ന തരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ അടൽ സേതു പാലത്തിന് കഴിയുന്നതാണ്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് കടൽ പാലത്തിന് അടൽ സേതു എന്ന പേര് നൽകിയത്. 18,000 കോടി രൂപ ചെലവിലാണ് അടൽ സേതു യാഥാർത്ഥ്യമായത്. ആറ് വരി കടൽ ലിങ്കാണ് പാലം. കടലിൽ 16.5 കിലോമീറ്ററും, കരയിൽ 5.5 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്നറിയപ്പെടുന്ന ഈ പാലത്തിന് വിവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു, ജീവൻ വരെ അപകടത്തിലായേക്കാം

മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ മുംബൈ പോലീസ് ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ഓരോ വാഹനങ്ങൾക്കും പ്രത്യേക സ്പീഡ് ലിമിറ്റും നിശ്ചയിച്ചിട്ടുണ്ട്. പാലം നാളെ മുതൽ പ്രവർത്തന സജ്ജമാകുന്നതോടെ മുംബൈയിൽ നിന്ന് വെറും 20 മിനിറ്റ് കൊണ്ട് നവി മുംബൈയിൽ എത്തിച്ചേരാനാകും. നേരത്തെ ഇത് 2 മണിക്കൂറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button