Latest NewsNewsIndia

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കും, മണിക്കൂറില്‍ 320 കി.മീ സ്പീഡ്: അശ്വിനി വൈഷ്ണവ്

മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും സര്‍വീസ് നടത്തുക. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.

Read Also: സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റ്: ഷൈന്‍ ടോം ചാക്കോ

പദ്ധതിക്കായി ഭൂമി ഒരുക്കുന്ന ജോലി 270 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററാണ്. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

2017 സെപ്റ്റംബറില്‍ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍. നിര്‍മ്മാണം 2022-ല്‍ പൂര്‍ത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികള്‍ കാരണം കാലതാമസം നേരിട്ടു. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button