Latest NewsNewsIndia

ക്ഷേത്രനഗരിയിൽ പഴുതടച്ച സുരക്ഷാ സന്നാഹം, 13000-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു

നാളെയാണ് അയോധ്യ രാമജന്മ ഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്

ലക്നൗ: ഭാരതീയർ കാത്തിരുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ ക്ഷേത്രനഗരിയിൽ വൻ സുരക്ഷാ സന്നാഹം. നാളെയാണ് അയോധ്യ രാമജന്മ ഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് പ്രാണാധിഷ്ഠാ ചടങ്ങ് നടക്കുക. ഈ വേളയിൽ അയോധ്യയിൽ ഒന്നടങ്കം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഏകദേശം 13,000-ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് അയോധ്യയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ഈ മേഖലയിൽ ആന്റി-ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും സജ്ജമാണ്. കൂടാതെ, ആകസ്മിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സംഘവും അയോധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാവുക. ഏകദേശം 7000-ത്തിലധികം വിശിഷ്ട വ്യക്തികൾ നാളെ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും.

Also Read: ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്താന്‍ സഹായിച്ച ഈ അഞ്ച് ഘടകങ്ങളെ അറിഞ്ഞിരിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button