KeralaLatest NewsNews

രാമനെ പ്രാര്‍ത്ഥിക്കുന്നവരെല്ലാം ബിജെപിക്കാരല്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസിലെ ചിലര്‍ ബിജെപി അനുഭാവം കാണിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: താന്‍ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചെന്ന് ശശി തരൂര്‍. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാല്‍ സിയാറാം എന്ന് എഴുതിയത് മനഃപൂര്‍വം. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു.

Read Also: വിനോദസഞ്ചാരികളുടെ പറുദീസ! അഗസ്ത്യാർകൂട യാത്രയ്ക്ക് നാളെ തുടക്കമാകും

അയോധ്യ ക്ഷേത്രത്തില്‍ പോകുമെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു. ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണെന്നും രാഷ്ട്രീയത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാമനെ പ്രാര്‍ത്ഥിക്കുന്നവരെല്ലാം ബിജെപിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ശശി തരൂരിനും ഡി.കെ ശിവകുമാറിനും എതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ആര്‍എസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രം ആയിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.

ഡി.കെ ശിവകുമാറും ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേര്‍ക്കാന്‍ നോക്കുന്നു എന്നതാണ് പ്രശ്‌നമെന്നും ഈ രാഷ്ട്രീയത്തോടുള്ള ഐക്ക്യപ്പെടലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ എന്നും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button