KeralaLatest NewsNews

‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’: ഗവർണർക്ക് നേരെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെയാണ് മന്ത്രി പരിഹാസവുമായി രംഗത്തെത്തിയത്. ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്ന് വി ശിവൻകുട്ടി പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഡാ നാരങ്ങയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗവർണറുടെ പെരുമാറ്റം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പിന്നീട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ റോഡരികിൽ കുത്തിയിരുന്നു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ഗവർണർ ചോദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതിപ്പെട്ടു. പ്രധാനമന്ത്രിയെ വിളിക്കാനും ഗവർണർ ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നായിരുന്നു ഗവർണർ പ്രതിഷേധിച്ചത്. പൊലീസിനോടും ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button