Latest NewsIndia

ഗ്യാൻവാപി മസ്ജിദിനുള്ളിൽ പൂജ ചെയ്യാന്‍ ഹിന്ദു വിശ്വാസികള്‍ക്ക് അനുമതി നല്‍കി കോടതി

വാരാണസി: ഗ്യാന്‍വാപി പള്ളിയിലെ മുദ്രവെച്ച നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. ജില്ലാ കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര്‍ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന്‍ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്.

ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്.1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡിന് തീരുമാനിക്കാം.ജില്ലാ കോടതി ഉത്തരവിന് എതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ച സാഹചര്യത്തില്‍ തടസ്സ ഹര്‍ജി നല്‍കുമെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.

അതേസമയം എല്ലാവര്‍ക്കും ഗ്യാന്‍വാപിയില്‍ പൂജ ചെയ്യാന്‍ അനുമതിയുണ്ടെന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മസ്ജിത് നിര്‍മിക്കുന്നതിന് മുമ്പ് സ്ഥലത്ത് വലിയ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. മസ്ജിദിലെ തൂണും മറ്റും നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിലേത് പരിഷ്‌കരിച്ച് ഉപയോഗിച്ചതാണെന്നും മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ ചുമര്‍ ക്ഷേത്രത്തിന്റെ തന്നെ ഭാഗമാണെന്നും തൂണുകളിലെ കൊത്തു പണികളില്‍ മാറ്റം വരുത്താനുള്ള ശ്രമം പ്രകടമാണെന്നും കണ്ടെത്തി.

17 നൂറ്റാണ്ടില്‍ ഔറംഗസേബിന്റ് കാലത്തായിരിക്കും മുമ്പുണ്ടായിരുന്ന മന്ദിരം തകര്‍ത്തതെന്നും. ക്ഷേത്രവുമായി ബന്ധപ്പെട്ട് 34 ശില്‍പങ്ങള്‍ കണ്ടെത്തി. ഇതില്‍ തെലുങ്ക്, ദേവനാഗരി, കന്നഡ എന്നി ഭാഷകളിലെ പൗരാണിക ലിഖിതങ്ങളും ഉണ്ട്. രുദ്ര, ജനാര്‍ദന, ഉമേശ്വര എന്നിങ്ങളെ മൂന്ന് ആരാധന മൂര്‍ത്തികളുടെ പേരും കണ്ടെത്തി. ഭൂഗര്‍ഭ അവശിഷ്ടം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സര്‍വേ എഎസ്‌ഐ നടത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button