Latest NewsKeralaNews

ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി: മേയ് ഒന്നിന് അന്തിമവാദം കേള്‍ക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്‌ലിൻ കേസ് വാദം കേൾക്കുന്നത് വീണ്ടും മാറ്റിവെച്ചു. മെയ് മാസം സുപ്രീം കോടതി കേസ് പരിഗണിക്കും. നിരവധി തവണ സുപ്രീം കോടതിയിൽ വാദത്തിനെത്തിയ ലാവ്‌ലിൻ കേസ് 30-ലധികം തവണയാണ് മാറ്റിവയ്ക്കപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എന്‍.സി. ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കേസില്‍ താത്പര്യം നഷ്ട്ടപെട്ടു എന്ന ആരോപണം സി.ബി.ഐ. സുപ്രീം കോടതിയില്‍ നിഷേധിച്ചു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇതുവഴി 86.25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, മറ്റു ഉന്നതരെയും കുറ്റവിമുക്തരാക്കിയതിനെ ചോദ്യം ചെയ്തുള്ള സിബിഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുമുള്ള ഹർജിയുമാണ് സുപ്രീം കോടതിയുടെ മുമ്പാകെ ഉള്ളത്.

ലാവലിന്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ വി.എം. സുധീരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, കേസ് മുപ്പതിലധികം തവണ മാറ്റിവച്ചതാണെന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ആവശ്യപ്പെട്ടിട്ടാണ് ഏറ്റവും തവണ കേസ് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ.ക്ക് കേസില്‍ താത്പര്യം നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button