KeralaLatest NewsNewsIndia

യുപിഎ കാലത്ത് കേരളത്തിന് ലഭിച്ചത് 46,303 കോടി, മോദി സർക്കാർ നൽകിയത് 1,50,140 കോടി വിഹിതം: കണക്കുകൾ പുറത്ത്

ന്യൂഡൽഹി: കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്ക് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്‍റിലാണ് ഈ കണക്കുകൾ ധനമന്ത്രി വിവരിച്ചത്. യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നൽകി. യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നൽകിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വ‌ർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് കിട്ടിയത് 46,303 കോടി. 2014-2023 കാലത്ത് 1,50,140 കോടി വിഹിതമായി നല്‍കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടി എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി. ധനമന്ത്രി വിശദമാക്കി.

അതേസമയം, മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള ധവളപത്രം കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രത്തിൻ്റെ’ പകർപ്പ് ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചു. ധവളപത്രത്തിൻ്റെ പകർപ്പ് നൽകുമെന്ന് വ്യാഴാഴ്ച സഭയുടെ അനുബന്ധ പട്ടികയിൽ നേരത്തെ സൂചിപ്പിച്ചിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ചും ധവളപത്രത്തിൽ അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്. 59 പേജുള്ള ധവളപത്രമാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button