Latest NewsNewsIndia

വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ കണ്ടെത്തിയത് മൂന്നു ദിവസത്തിന് ശേഷം: അക്കൗണ്ടില്‍ നിന്ന് അരലക്ഷം രൂപ പിന്‍വലിച്ചു

പാറ്റ്‌ന: വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ ഒടുവില്‍ കണ്ടെത്തുന്നത് മൂന്നു ദിവസത്തിന് ശേഷം. ബിഹാറിലെ മുസാഫര്‍പൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. പിന്നാലെ, യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ ഇയാളെ കാണാനില്ല എന്ന് ഒരു പരാതിയും നല്‍കി. അഹിയാപൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ബിഹാറിലെ ഷഹബാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്. ബോചഹാനില്‍ നിന്നുള്ള യുവതിയെയായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത്. ഫെബ്രുവരി 4 ന് വളരെ ആര്‍ഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമെല്ലാം കഴിഞ്ഞ് ഇരുവരും വൈകീട്ടാടെ യുവാവിന്റെ വീട്ടിലെത്തുകയും ചെയ്തു.

Read Also: ചന്ദ്രബാബു നായിഡു എൻഡിഎയിൽ ചേരാനുള്ള പദ്ധതിയിട്ടപ്പോൾ തന്നെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി

എന്നാല്‍, വധുവിനെ തനിച്ചാക്കി യുവാവ് അന്ന് രാത്രി അവിടെ നിന്നും എങ്ങോട്ടോ പോവുകയായിരുന്നു. ഇതോടെ ഇയാളുടെ വീട്ടുകാരും വിവാഹം കഴിച്ച പെണ്‍കുട്ടിയും ആകെ പരിഭ്രാന്തരായി. യുവാവിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിയും നല്‍കി. രണ്ട് ദിവസം യുവാവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ആ സമയത്ത് ഇയാള്‍ പാറ്റ്‌നയിലും ദനാപൂരിലും ചെന്നു എന്നാണ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോണ്‍ ഓണ്‍ ചെയ്തു. ആ സമയത്ത് പൊലീസ് യുവാവിന്റെ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യുകയായിരുന്നു.

പിന്നാലെ, പൊലീസെത്തി ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. മൂന്നാം ദിവസം രാത്രിയാണ് യുവാവ് ഫോണ്‍ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. കൂടാതെ അക്കൗണ്ടില്‍ നിന്നും 50,000 രൂപയും ഇയാള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, എന്തിനാണ് ഇയാള്‍ വിവാഹദിവസം രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button