Latest NewsNewsIndia

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി

കമല്‍നാഥും മകനും ബിജെപിയില്‍ ചേരുമെന്ന് സൂചന

ന്യൂഡല്‍ഹി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചു: സർക്കാർ ആശുപത്രിക്കെതിരെ പരാതി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കമല്‍നാഥ് സോണിയ ഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന് എംഎല്‍എ ആയി മാത്രം സംസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. എന്നാല്‍ രാജ്യസഭാ സീറ്റ് ആവശ്യം കോണ്‍ഗ്രസ് തളളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയില്‍ ചേരുമെന്ന സൂചന പുറത്ത് വന്നത്.

കമല്‍നാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കമല്‍നാഥിനൊപ്പം മകന്‍ നകുല്‍ നാഥ്, രാജ്യസഭാ എംപിയായ വിവേക് തന്‍ഖ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഇതിനിടെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button