KeralaLatest NewsNews

സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയില്‍ സാധനങ്ങള്‍ക്ക് കുത്തനെ വില ഉയര്‍ത്തി, ന്യായീകരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. പൊതു വിപണിയില്‍ നിന്ന് 35% വില കുറച്ചാണ് സപ്ലൈക്കോകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ‘നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ ഉള്ളതിനേക്കാള്‍ 506 രൂപയോളം കുറവ് ഉണ്ടാകും. വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് അല്ലെ ചെറിയ വര്‍ധനവ് വരുത്തി നിലനിര്‍ത്തുന്നത്’, മന്ത്രി ചോദിച്ചു.

Read Also: വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

‘സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ വില വര്‍ധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ വിലയും സബ്‌സിഡി നിരക്കും തമ്മില്‍ ഏറെ അന്തരം ഉണ്ട്. 1525 കോടി രൂപയുടെ ബാധ്യതയാണ് സപ്ലൈക്കോക്ക് ഉള്ളത്. വിവിധ സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായ ബാധ്യതയാണ് ഇത്. വിപണിയിലെ വിലമാറ്റം അനുസരിച്ച് ഇനി മാറ്റമുണ്ടാകും. ചിലപ്പോള്‍ വില കുറയും, ചിലപ്പോള്‍ വില കൂടും. ശരാശരി 1446 രൂപയുള്ള 13 ഉത്പന്നങ്ങള്‍ 940 രൂപക്ക് കിട്ടും. 506 രൂപയുടെ വ്യത്യാസം ജനങ്ങള്‍ക്ക് ഉണ്ടാകും, ഇത് അന്തിമമായ വിലയല്ല’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button