KeralaLatest NewsNews

‘പുല്‍പ്പള്ളിയെ തുറന്ന കാഴ്ച ബംഗ്ലാവായി പ്രഖ്യാപിച്ചൂടേ’: വയനാട്ടിൽ അണപൊട്ടി ജനരോഷം, ലാത്തി വീശി പോലീസ്

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പുൽപ്പള്ളിയിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.

‘പുല്‍പ്പള്ളിയെ തുറന്ന കാഴ്ച ബംഗ്ലാവായി പ്രഖ്യാപിച്ചൂടേ?, ജനങ്ങൾക്ക് ഇല്ലാത്ത വിലയാണ് വന്യജീവികൾക്ക് നൽകുന്നത്? എന്തിനാണ് ഇങ്ങനെയൊരു ഭരണം?’ എന്ന ചോദ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞതോടെയാണ് പ്രശ്നം വഷളായത്. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെയും കുപ്പിയേറുണ്ടായി. തുടർന്നായിരുന്നു ലാത്തി വീശിയത്.

അതേസമയം, വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button