Latest NewsNewsIndia

ബിഹാറിൽ പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച് ആൾക്കൂട്ടം

ബിഹാർ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായി നാട്ടുകാർ. ബിഹാറിലെ നവ്ഗാച്ചിയയിൽ ആണ് സംഭവം. സംഭവസ്ഥലത്തെത്തിയ പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഒരു സംഘം ആളുകൾ ഇരച്ചെത്തുകയായിരുന്നു. രോഷാകുലരായ ജനക്കൂട്ടം പോലീസ് വാഹനത്തിന് തീയിടുകയും വാർത്ത റിപ്പോർട്ട് ചെയ്യാൻ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

ഫെബ്രുവരി 16 വെള്ളിയാഴ്ചയാണ് പാൽ വിൽപനയ്ക്ക് പോയ ശോഭാദേവി എന്ന യുവതിയെ കാണാതായത്. പലതവണ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച യുവതിയെ മൃതദേഹം കണ്ടെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. കേസിൽ അന്വേഷണം ആരംഭിച്ചതായും ആളുകളെ ചോദ്യം ചെയ്തതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ തങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും എസ്പി നവ്ഗച്ചിയ, പുരൺ കുമാർ ഝാ പറഞ്ഞു. കഴിഞ്ഞ വർഷമാദ്യം ബിഹാറിലെ നൗഗച്ചിയയിൽ ഒരു താമസക്കാരൻ്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്ന പോലീസുകാരെ ഒരു കൂട്ടം ഗ്രാമീണർ ആക്രമിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ബീഹാറിലെ നൗഗാച്ചിയയിലെ ഒരു താമസക്കാരൻ്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ ആക്രമിക്കുന്നതിന് മുമ്പ് പോലീസ് സംഘം പ്രതിയുടെ ഭാര്യയെയും കുട്ടിയെയും ആക്രമിച്ചതായും ഗ്രാമത്തിലെ രോഷാകുലരായ ഗ്രാമവാസികൾ ആരോപിച്ചു. പ്രതിയുടെ ഭാര്യയെയും കുട്ടിയെയും പോലീസ് സംഘം മർദ്ദിച്ചതായി ദിമഹ ഗ്രാമവാസികൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button