KeralaLatest NewsNews

‘ക്രിമിനല്‍ സ്വഭാവം, ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കി’: അഭിലാഷ് ഇടത് വിരുദ്ധനെന്ന് ഇ.പി ജയരാജൻ

കോഴിക്കോട്: സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. അഭിലാഷിനെ ഏഴ് വർഷം മുൻപ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും പുറത്താക്കിയതിന് ശേഷം അഭിലാഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് ഇ.പി ജയരാജൻ പറയുന്നത്. നവമാധ്യമ രംഗത്ത് ഇടപെടുന്നത് നോക്കിയാല്‍ ഒരു ഇടതുപക്ഷ വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്ന ശീലമാണ് ഉള്ളതെന്നും ജയരാജൻ ആരോപിച്ചു.

അഭിലാഷ് സി.പി.എം. പ്രവർത്തകനാണെന്ന ആരോപണം തള്ളി സി.പി.എം ഏരിയാ കമ്മറ്റി രംഗത്ത് വന്നിരുന്നു. ചില മാധ്യമങ്ങളിൽ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന രീതിയിൽ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സി.പി.എം. ഏരിയാ കമ്മറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സി.പി.എം. പ്രവർത്തകനല്ല. എട്ടു വർഷങ്ങൾക്ക് മുൻപ് സി.പി.എം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ സി.പി.എം. ശക്തമായി പ്രതിഷേധിക്കുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്നും ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button