Latest NewsKeralaNews

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: കുങ്ഫു ട്രിപ്പിൾ പഞ്ചിനെ തുടർന്നാണ് മരണമെന്ന് പോലീസിനോട് സമ്മതിച്ച് പ്രതി

കൊച്ചി: കൊച്ചി എളമക്കരയിൽ മാളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാളിലെ സുരക്ഷാ ജീവനക്കാരനും സഹപ്രവർത്തകനുമായ വിജിത്ത് സേവ്യറെ (42) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് കൊച്ചി എളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരനായ മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം, അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ കസ്റ്റഡിയില്‍

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം. കുങ്ഫു ട്രിപ്പിൾ പഞ്ചിനെ തുടർന്നാണ് മനോജ് മരിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Read Also: ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാന്‍ ഇനി കഴിയില്ലെന്ന് നിക്ഷേപകര്‍: ബൈജു ഇന്ത്യ വിട്ടെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button