തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിൽ ആള്‍ക്കൂട്ട വിചാരണയേയും ക്രൂരമായ പീഡനത്തെയും തുടര്‍ന്ന് മരിച്ച സിദ്ധാർത്ഥന്റെ വീട്ടിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെത്തി. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു സുരേഷ് ഗോപി സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തിയത്. സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
പൂക്കോട് സർവകലാശാലയിൽ സിദ്ധാർത്ഥന് നേരെയുണ്ടായ പ്രശ്നങ്ങള്‍ സുരേഷ് ഗോപി പിതാവിനോട് ചോദിച്ചറിഞ്ഞു. കുടുംബത്തെ സമാശ്വസിപ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 18 പ്രതികളും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments