Latest NewsNewsIndia

നരേന്ദ്ര മോദിക്ക് പിന്തുണ: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി Modi Ka Parivar ക്യാംപയിൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു യാദവിൻ്റെ ‘കുടുംബമില്ലാത്തവൻ’ എന്ന പരാമർശത്തെ പ്രതിരോധിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മറ്റ് പാർട്ടി നേതാക്കളും തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ മെഗാ ‘മോദി കാ പരിവാർ’ ക്യാംപയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രൊഫൈൽ പേരിൽ ‘മോദി കാ പരിവാർ’ (മോദിയുടെ കുടുംബം) എന്ന് കൂടി ചേർത്തിരിക്കുകയാണ് പ്രമുഖർ.

മോദിയുടെ കുടുംബത്തെ ചൊല്ലി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കടന്നാക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് മോദിക്ക് പരിപൂർണ പിന്തുണയുമായി ബിജെപി നേതാക്കൾ എത്തിയത് എന്നതാണ് ശ്രദ്ധേയം. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കിരൺ റിജിജുവും മറ്റ് നിരവധി ബിജെപി നേതാക്കളും പ്രധാനമന്ത്രി മോദിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ പേരിൽ ‘മോദി കാ പരിവാർ’ എന്ന് ചേർക്കുകയും ചെയ്തു. ബിജെപി നേതാവ് ഷെഹ്സാദ് പൂനാവല്ല ‘ഷെഹ്സാദ് ജയ് ഹിന്ദ് (മോദി കാ പരിവാർ)’ എന്ന് പേര് മാറ്റി. ഞാനും മോദിയുടെ കുടുംബാംഗമാണെന്നും 140 കോടി ജനങ്ങളും മോദിയുടെ കുടുംബമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് കുടുംബമില്ലാത്തതിനാൽ പരിവാർവാദത്തിൻ്റെ പേരിൽ പ്രതിപക്ഷത്തെ പലപ്പോഴും ആക്രമിക്കാറുണ്ടെന്ന് ലാലു യാദവ് ഞായറാഴ്ച പറഞ്ഞിരുന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി ഒരു കുടുംബം ഇല്ലെങ്കിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചോദിച്ച് ലാലു പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തു.

ഇതിന് മറുപടിയുമായി നരേന്ദ്ര മോദി രംഗത്തെത്തി. 140 കോടി രാജ്യക്കാരാണ് തൻ്റെ കുടുംബമെന്നാണ് ലാലു യാദവിൻ്റെ പരാമർശങ്ങളോട് പ്രധാനമന്ത്രി മോദി പറഞ്ഞത്. ‘ഇന്ന്, രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളും അമ്മമാരും സഹോദരിമാരും മോദിയുടെ കുടുംബമാണ്. രാജ്യത്തെ എല്ലാ പാവപ്പെട്ടവരും എൻ്റെ കുടുംബമാണ്. ആരുമില്ലാത്തവരും മോദിയുടേതും മോദി അവരുടേതുമാണ്. എൻ്റെ ഇന്ത്യ-എൻ്റെ കുടുംബം, ഈ വികാരങ്ങളുടെ വികാസത്തോടെ, ഞാൻ നിങ്ങൾക്കായി ജീവിക്കുന്നു, നിങ്ങൾക്കായി പോരാടുന്നു, നിങ്ങൾക്കായി പോരാടുന്നത് തുടരും, നിശ്ചയദാർഢ്യത്തോടെ എൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ’, തിങ്കളാഴ്ച തെലങ്കാനയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button