Latest NewsIndiaNews

കോപ്പിയടിയിലെ തര്‍ക്കം, കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലില്‍ സഹപാഠിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വെങ്കട്ട് എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം ഏഴുപേരാണ് അറസ്റ്റിലായത്.

Read Also: മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ല് രാഷ്‌ട്രപതി തള്ളി

തെലങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ച (മാര്‍ച്ച് 3) വൈകിയാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥി പരീക്ഷയില്‍ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അതേ കോളേജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിച്ചു.

ഇത് ചോദ്യം ചെയ്യാന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് അവര്‍ വെങ്കട്ടിനെ സമീപിച്ചത്. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ വഴക്കാകുകയും ഇത് ശാരീരികമായ ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവം നടന്നയുടന്‍ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button