Latest NewsNewsIndia

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ അവസാന യാത്ര പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി

ചെന്നൈ: പുതുച്ചേരിയില്‍ കൂട്ടബലാത്സംഗത്തിനൊടുവില്‍ കൊന്ന് ഓടയില്‍ തള്ളിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പാപ്പമ്മാള്‍ ക്ഷേത്രത്തിനു സമീപം സംസ്‌കരിച്ചത്. ഒന്‍പതു വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഒടുവില്‍ കാല്ലപ്പെട്ടത്. ബലാത്സംഗത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ കൊന്ന് ചാക്കില്‍ക്കെട്ടി ഓടയില്‍ തള്ളുകയായിരുന്നു.

Read Also: യുവജനോത്സവങ്ങളില്‍ അതിഥിയായി എത്തുന്ന താരങ്ങള്‍ വന്ന വഴി മറക്കരുതെന്ന് വി.ശിവന്‍കുട്ടി

സംഭവത്തില്‍ ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ എസ്എസ്പി ആര്‍.കലൈവാണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസില്‍ നേരത്തേ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള ആറു വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. അഞ്ചു പേര്‍ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശവാസികളായ കരുണാസ് (19), വിവേകാനന്ദന്‍ (59) എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്്. കരുണാസ് കുഞ്ഞിന്റെ അയല്‍വാസിയാണ്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കരുണാസാണ് സ്നേഹം നടിച്ച് സുഹൃത്തായ വിവേകാനന്ദന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇവിടെ വച്ചു ഇവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുട്ടിയെ പീഡിപ്പിച്ചു. കുഞ്ഞ് ബോധരഹിതയായതോടെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഓടയില്‍ തള്ളുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വിവേകാനന്ദന്റെ വീട്ടില്‍ ഇന്നലെ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ചു. അറസ്റ്റിലായ രണ്ട് പ്രതികളുടെയും കസ്റ്റഡിയിലുള്ള 5 പേരുടെയും രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി ജിപ്മര്‍ ആശുപത്രിയുടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button