KeralaLatest NewsNews

കട്ടപ്പനയില്‍ ആഭിചാരക്രിയകള്‍ നടന്ന വീട്ടില്‍ നിഗൂഡത , 2 സ്ത്രീകള്‍ ഉള്ളതായി ആരും അറിഞ്ഞില്ല എന്നതില്‍ ദുരൂഹത

ഇരട്ടക്കൊലപാതകം നടന്നെന്ന് സംശയിക്കുന്ന വീടിന്റെ തറ മാന്തും

 

കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ കട്ടപ്പനയിലെ വാടക വീട്ടില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്താന്‍ സാധ്യത. മോഷണക്കേസില്‍ പീരുമേട് ജയിലില്‍ കഴിയുന്ന നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ മാത്രമേ ഇനിയുള്ള അന്വേഷണം പുരോഗമിക്കുകയുള്ളൂ.

Read Also: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവില്‍ വെള്ളം കിട്ടാനില്ല,കാര്‍ കഴുകാനും ചെടി നനയ്ക്കാനും പാടില്ല

പ്രതിയെ വിട്ടു കിട്ടിയാല്‍ മൃതദേഹം മറവു ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തിയാകും പരിശോധന നടത്തുക. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്‌തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു ഇതേ മോഷണ കേസിനിടെ കാലൊടിഞ്ഞ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. വിഷ്ണുവിനെയും വിട്ടു കിട്ടിയാലേ കേസില്‍ അന്വേഷണ പുരോഗതി ഉണ്ടാകു.

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം നടന്നുവെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുവാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായുള്ള അപേക്ഷ ഇന്ന് കോടതി അവധിയാണെങ്കിലും പ്രത്യേകമായി പരിഗണിക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കക്കാട്ടുകടയിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്നാകും വീടിന്റെ തറ ഉള്‍പ്പെടെ മാന്തിയുള്ള പരിശോധന നടത്തുക.

 

നിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ മാതാവ്, സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇവിടെ ആഭിചാര ക്രിയകള്‍ നടന്നതായി സംശയിക്കുന്ന തെളിവുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെ പിതാവ് വിജയനെ കുറെ കാലമായി കാണ്‍മാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടിയതായും അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവര്‍ മുന്‍പ് താമസിച്ചിരുന്ന വീടിനുള്ളില്‍ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിഷ്ണുവിന്റെ സഹോദരിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നാണ് സൂചന. എന്നാല്‍ ഈ കാര്യങ്ങളൊക്കെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button