Latest NewsNewsIndia

മയക്കുമരുന്ന് റാക്കറ്റിന്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെതിരെ ഇഡി അന്വേഷണം

ജാഫറിന് ഉദയനിധി സ്റ്റാലിനുമായി അടുത്ത ബന്ധം

ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫര്‍ സാദിഖിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.

Read Also: ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, ഉയർന്ന ജാതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും കസേരയിലും: തെലങ്കാന വിവാദം

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി സ്ഥാവര-ജംഗമ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണം നടത്തുന്നത്.
നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തിന് സമാന്തരമായിട്ടായിരിക്കും ഇഡി അന്വേഷണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് ഒന്‍പതിനാണ് സിനിമ നിര്‍മാതാവും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെ എന്‍സിബി അറസ്റ്റ് ചെയ്തത് 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് ജാഫര്‍ സാദിഖ് നേതൃത്വം കൊടുക്കുന്ന മാഫിയ വിദേശത്തേക്ക് കടത്തിയത്.

അറസ്റ്റിന് പിന്നാലെ എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജാഫര്‍ സാദിഖ് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉദയനിധി സ്റ്റാലിന് ഏഴുലക്ഷം രൂപ നല്‍കിയതായി സാദിഖ് എന്‍സിബി ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രളയ സഹായനിധി എന്ന പേരിലും പാര്‍ട്ടി ഫണ്ട് എന്ന പേരിലുമാണ് പണം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകന്‍ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള ജാഫര്‍ സാദിഖിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button