Latest NewsKerala

ഭർത്താവിന്റെ രണ്ടാംവിവാഹം അറിഞ്ഞത് രണ്ടാം ഭാര്യയുടെ എഫ്ബി പോസ്റ്റ് കണ്ട്, ജീവനാംശം നൽകാതായതോടെ ജപ്തി നടപടിക്ക് ഉത്തരവ്

തൊടുപുഴ: കാരണം കൂടാതെ ഭർത്താവ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ  മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും ജപ്തി ചെയ്തു. കട്ടപ്പന കുടുംബ കോടതിയുടേതാണ് നടപടി. ഭർത്താവ് കാരണം കൂടാതെ ഉപേക്ഷിച്ചെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഭർത്താവിൽ നിന്നു കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. ഭർത്താവ് രജിസ്ട്രാറെ തെറ്റിധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിനും പീഡിപ്പിച്ചതിനുമെതിരെ ഭാര്യ തൊടുപുഴ പൊലീസിൽ നേരത്തെ കേസും നൽകിയിരുന്നു. ഭാര്യക്ക് ജീവനാംശം നൽകാത്തതിനാൽ തൊടുപുഴ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചു. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ബിജു പറയന്നിലം കോടതിയിൽ ഹാജരായി.

അടുത്തിടെ നാട്ടിലെത്തി മടങ്ങിയപ്പോൾ രാജകുമാരിയിൽ നിന്ന് തന്നെയാണ് ക്രിസ്റ്റി രണ്ടാമത്തെ വിവാഹവും കഴിച്ചത്. രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട ചിത്രം കണ്ടാണ് ആദ്യ ഭാര്യ വിവാഹ വിവരം അറിയുന്നത്. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിനെതിരെ ആദ്യ ഭാര്യ നൽകിയ പരാതിയിലാണ് കട്ടപ്പന കുടുംബ കോടതി ജപ്തി നടപടിയിലേക്ക് കടന്നത്. ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഭർത്താവിനെതിരെ ആദ്യഭാര്യ നൽകിയ കേസാണ് ഇപ്പോൾ ജപ്തി നടപടിയിൽ എത്തിയത്.

ഭർത്താവിനെതിരെ യുവതി നേരത്തെ നൽകിയ കേസിൽ കുടുംബ വിഹിതമായി നൽകിയ തുകയ്ക്കു പുറമെ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നൽകാൻ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി.എൻ. സീത വിധിച്ചിരുന്നു. എന്നാൽ വിധി പ്രകാരമുള്ള തുക നൽകാത്തതിനാൽ ഹർജിക്കാരി കട്ടപ്പന കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ തുടർന്നാണ് ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്ന് ക്രിസ്റ്റിയുടെ സഹോദരന്റെ പേരിലുള്ള ഇന്നോവ കാർ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീർ ഡേവിഡിന്റെ ഉത്തരവിനെ തുടർന്നു ജപ്തി ചെയ്ത് കോടതിയിൽ എത്തിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button