KeralaLatest NewsNews

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഈ അവസരത്തില്‍ വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു: എസ്.രാജേന്ദ്രന്‍

സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്ന് ചിന്തിച്ചില്ല

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികള്‍ ആരോപിക്കുന്നത് പോലെ ബിജെപിയിലേക്ക് ചേക്കേറാന്‍ പോയതല്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ പോയതെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് രാജേന്ദ്രന്‍ രംഗത്തെത്തിയത്.

Read Also: കാട്ടാക്കടയിൽ ആർഎസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: ലഹരിസംഘത്തിലുൾപ്പെട്ട മൂന്നുപേർ അറസ്റ്റിൽ

‘പൊതുവില്‍ സംസാരിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാഷ്ട്രീയവും സംസാരിച്ചു. മറച്ചു വെക്കേണ്ട ഒരു കാര്യവും ധാരണയില്‍ ഉണ്ടാക്കിയിട്ടില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ട് എന്ത് ചെയ്യാന്‍. സിപിഎം പേടിക്കുന്ന പാര്‍ട്ടി ഒന്നുമല്ല’, രാജേന്ദ്രന്‍ പറഞ്ഞു.

‘താന്‍ ഇപ്പോള്‍ ഒരു നേതാവല്ല അതിന്റെ പേരില്‍ അല്ല പോയത് വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ പോയത്. പത്രവാര്‍ത്തകളില്‍ കാണുന്നതുപോലെ ബിജെപിയില്‍ പോകാനോ മെമ്പര്‍ഷിപ്പ് എടുക്കാനോ ഉദ്ദേശിക്കുന്നില്ല. ഇന്നുവരെ പാര്‍ട്ടിക്കെതിരെ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് ശേഷം പ്രകാശ് ജാവദേക്കറെ കണ്ടതാണ് പ്രശ്‌നമായത്;, രാജേന്ദ്രന്‍ പറഞ്ഞു.

 

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഈ അവസരത്തില്‍ വേണ്ടായിരുന്നുവെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്ന് ചിന്തിക്കാതെ പോയി. പ്രകാശ് ജാവദേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചുവെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button