KeralaLatest NewsNews

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുക, ലോകം തന്നെ വെട്ടിപ്പിടിക്കുക’: ഇതൊക്കെയാണ് ആർ.എസ്.എസിന്റെ പദ്ധതിയെന്ന് സിപിഎം

കൊച്ചി: ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് സി.പി.എം. നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും വമ്പന്‍ പദ്ധതികള്‍ ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സിഎഎ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വര്‍ഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതി എന്നാണ് വിജയരാഘവൻ ആരോപിക്കുന്നത്.

ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് ഓര്‍മയാകും. ബിജെപിയെ തകര്‍ക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് യുവാക്കള്‍ രംഗത്തുവരണം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല. പ്രത്യയശാസ്ത്ര ഉള്‍ക്കാഴ്ചയും സാമൂഹ്യ വിക്ഷണവും കോണ്‍ഗ്രസിനില്ല. ഇത് രണ്ടുമില്ലാത്തത് കൊണ്ടാണ് ആരുവിളിച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ കൂടെപ്പോകുന്നത്. രാഷട്രീയ തട്ടിപ്പാണ് ഇലക്ടറല്‍ ബോണ്ട്. ഇടതുപക്ഷത്തിന്റെ സുതാര്യത ഇതിലൂടെ തുറന്നുകാട്ടപ്പെട്ടു. ഇടതുപക്ഷ പാര്‍ടികള്‍ക്ക് മാത്രമേ വര്‍ഗീയ ശക്തികളെ തടയാനാകൂ. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തണമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യു ഡി എഫ് സ്ഥാനാർത്ഥിയും കേരളത്തില്‍ വിജയിക്കില്ല. കോണ്‍ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. നങ്ങള്‍ക്ക് വേണ്ടിയുള്ള ഇടതുസര്‍ക്കാരിന്റെ നല്ല പരിശ്രമങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button