Latest NewsKeralaNews

‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ?: കേന്ദ്രത്തിനെതിരെ പിണറായി വിജയൻ

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ ജനങ്ങളിൽ ഉൽക്കണ്ഠ ഉണ്ടായി. ബിജെപിയുടെ ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണ്. ബിജെപിയുടെ ഭരണം ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കി. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നു. അമേരിക്കയുo ജർമ്മനിയും വരെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബിജെപി തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന നീക്കമാണ് ബിജെപിയുടേത്. ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളം നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോൾ കോണ്‍ഗ്രസ് എംപി മാർ ശബ്ദിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാനത്തെ കുറ്റം പറയുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. പ്രധാനമന്ത്രി ആയി രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരായപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു. എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണിയ്ഹ്. കടമെടുക്കാനുള്ള അവകാശം നിഷേധിച്ചതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്‍റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിൽ ഒന്നാം പ്രതി ബിജെപി സർക്കാരാണ്. അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button