KeralaLatest NewsNews

ടാപ്പിങ് തൊഴിലാളിയായ വിനോദിന് സിന്ധുമായി ദീര്‍ഘകാലത്തെ ബന്ധം:യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തതെന്ന് സൂചന

പാലക്കാട്: വടക്കഞ്ചേരിയില്‍ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്‌കനെയും തൃശൂര്‍ ഒളകര വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Read Also: ലക്ഷദ്വീപിലേയ്ക്ക് വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റം, സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ

കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്പാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതല്‍ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് വിനോദ്. സിന്ധുവുമായി ഏറെനാളത്തെ സൗഹൃദം വിനോദിന് ഉണ്ടായിരുന്നെന്നാണ് പൊലീസിന് ലഭ്യമായ വിവരം.

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിയന്‍കിണര്‍ മേഖലയില്‍ പോത്തുചാടിക്ക് അടുത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ഉള്‍വനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിനോദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിന്ധുവിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിയും.

വിനോദിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ മാര്‍ച്ച് 28ന് ആദ്യം ഈ വനമേഖലയിലും പിന്നെ വീട്ടിലും തൊട്ടടുത്ത ദിവസം വീണ്ടും വനമേഖലയിലും ഉണ്ടെന്നാണ് സൈബര്‍ സെല്‍ കണ്ടെത്തല്‍. അതേസമയം സിന്ധുവിന്റെ മൊബൈല്‍ ഫോണ്‍ വനമേഖലയില്‍ വച്ചുതന്നെ ഓഫായി. സിന്ധുവിനെ കൊലപ്പടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button