KeralaLatest NewsNews

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി: ആരോപണവുമായി കെഎം ഷാജി

 

മലപ്പുറം: കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. പി കെ കുഞ്ഞനന്തന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലില്‍ വിവിഐപി സന്ദര്‍ശനം നടത്തി. വിവിഐപിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കെ എം ഷാജി പറഞ്ഞു.

Read Also: നടി ശോഭന സജീവ രാഷ്ട്രീയത്തിലേക്ക്? വിഷുക്കൈനീട്ടം നൽകി രാജീവ് ചന്ദ്രശേഖര്‍

ആരോപണത്തില്‍ കേസെടുക്കാന്‍ കെ.എം ഷാജി വെല്ലുവിളിച്ചു. കേസെടുത്താല്‍ തെളിവ് പുറത്തു വിടുമെന്ന് കെ എം ഷാജി പറഞ്ഞു. കേസെടുത്താല്‍ നിരവധി ഏജന്‍സികള്‍ കേരളത്തില്‍ ഇറങ്ങുമെന്നും ഷാജി പറഞ്ഞു. അതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു.

‘ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എല്ലാവര്‍ക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം’, കെ.എം ഷാജി മുമ്പ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button