ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്

തൃശൂര്‍: ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. കേസില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടയ്ക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു.

Read Also: കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ: ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വിട്ടില്‍ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായാണ് പ്രതി ചില പൂജകള്‍ നിര്‍ദ്ദേശിച്ചത്. പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ പ്രതിയുടെ വീട്ടില്‍ വെച്ചും, പിന്നീട് ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും പീഡിപ്പിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജില്‍ വെച്ചും പ്രതി യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് നടപടി. 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടായിരുന്നു.

 

Share
Leave a Comment