ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മകൾ, ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ചു : വിതുമ്പി അച്ഛൻ

 

പോത്തൻകോട്: ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ച പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28) ഒരു നാടിനെ കണ്ണീരിലാഴ്ത്തി. ഏഴു ദിവസം മുൻപാണ് വാവറയമ്പലത്തിനു സമീപം കാവുവിളയിൽ തയ്യൽകേന്ദ്രത്തിൽ ദാരുണ സംഭവം നടന്നത്. ഒന്നര വർഷം മുൻപ് ഭർത്താവ് സബിൻലാലുമായി അകന്ന് അച്ഛനമ്മമാരോടൊപ്പം കാവുവിളയ്ക്കു സമീപം വാടക വീട്ടിൽ കഴിയുകയായിരുന്നു വൃന്ദ.

കുടുംബകോടതിയിൽ കേസ് നിലനിൽക്കവെയാണ് ഭർതൃസഹോദരൻ സബിൻലാൽ വൃന്ദയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ചൊവ്വ രാത്രി 10.30തോടെ മരണത്തിനു കീഴടങ്ങി. സംഭവത്തിൽ ഭർതൃസഹോദരൻ തെറ്റിച്ചിറ പുതുവൽപുത്തൻ വീട്ടിൽ മക്കുട്ടൻ എന്നു വിളിക്കുന്ന സിബിൻ ലാൽ (29) റിമാന്റിലാണ്.

‘എന്റെ മകൾ പാവമായിരുന്നു. അച്ഛാ അസുഖം കുറഞ്ഞാൽ എന്നെ വീട്ടിലേക്ക് കൊണ്ടുപോകരുതെന്നും പേടിയാണെന്നും അവൾ പറഞ്ഞു. പൊള്ളിയടർന്ന കൈ അച്ഛനെ കാണിക്കരുതേയെന്നാണ് അവൾ അമ്മയോടു പറഞ്ഞത്.. കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മോളാ, സ്ത്രീധനം ചോദിച്ചാണ് പീഡിപ്പിച്ചത്. നിരവധി പരാതികളാണ് നൽകിയത്. പൊലീസ് അന്നേ നടപടിയെടുത്തിരുന്നെങ്കിൽ ഇന്നെന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നു’- വൃന്ദയുടെ പിതാവ് വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button