KeralaLatest NewsNews

‘സത്യത്തിലിത് അസൂയ ജിഹാദ് ആണ്, വ്യാജഡിഗ്രിയുടെ അണികൾക്ക് സഹിക്കുന്നില്ല’: മാർക്ക് ജിഹാദ് വിഷയത്തിൽ സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തിലെ മിടുക്കന്മാരും മിടുക്കികളും ഉയർന്ന മാർക്ക് നേടി യൂണിവേർസിറ്റികളിൽ പ്രവേശനം നേടുന്നത് വ്യാജഡിഗ്രിയുടെ അണികൾക്ക് സഹിക്കുന്നില്ലെന്നും സത്യത്തിലിത് ‘അസൂയ ജിഹാദ്’ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പരിഹസിച്ചു.

Also Read:വിവാഹിതയായ യുവതിയുമായി രഹസ്യബന്ധം: പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നംഗ സംഘം യുവാവിനെ തല്ലിക്കൊന്നു

‘കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ.എൻ. യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു’ എന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു മറുപടി നൽകുകയായിരുന്നു സന്ദീപാനന്ദ ഗിരി. നേരത്തെ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനുവും മറുപടിയുമായി രംഗത്തെത്തിയിരുന്നു. മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള വലിയ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകുന്നതിനെക്കാള്‍ കേരളത്തില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് ഹ്യുമാനിറ്റേറിയന്‍ വിഷയങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയിലേക്കും മറ്റും പോകുന്നുണ്ട്. അവര്‍ക്ക് അവിടെ സീറ്റു ലഭിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ സീറ്റു ലഭിക്കാറുണ്ട്. ആ സീറ്റു ലഭിക്കുന്ന സമയത്ത് അവിടത്തെ ഒരു അധ്യാപകന്‍ പറഞ്ഞിരിക്കുന്നത് മാര്‍ക്ക് ജിഹാദാണ് കേരളത്തില്‍ നടക്കുന്നതെന്നാണ്. ഇതിനു പിന്നിൽ കൃത്യമായ അജണ്ട ഉണ്ട്’, സാനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button