കൊല്ലം: മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. ഏഴുകോൺ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്.
വെള്ളിമണ്ണിൽ ഇന്നലെയാണ് സംഭവം. അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. കിണര്‍ വൃത്തിയാക്കി ഗിരീഷ് കുമാര്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.
Read Also : വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു: ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാനായില്ല. മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റിയതിനു ശേഷമാണ് ഗിരീഷിനെ പുറത്തെടുക്കാനായത്. ജെസിബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments