Latest NewsIndia

ഇന്നലെ കാണാതായ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ കക്ദ്വിപിലെ രബിന്ദ്രയില്‍ ശനിയാഴ്ച മുതല്‍ കാണാതായ ബി.ജെ.പി ബൂത്ത്‌ പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ഇയാളെ കൊലപ്പെടുത്തിയതാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഒരു തൃണമൂല്‍ നേതാവുമായി പ്രശ്നമുണ്ടായ ശേഷമാണ് ഇയാളെ കാണാതായത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ALSO READ: എല്ലാവരും ഒത്തൊരുമിച്ചപ്പോൾ ദുരിതാശ്വാസക്യാമ്പിൽ റാബിയക്കും മുഹമ്മദ് ഷാഫിക്കും വിവാഹം : ആശംസകളുമായി ജില്ലാ കളക്ടറും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെത്തിയപ്പോൾ സന്തോഷം ഇരട്ടിയായി

ഞായറാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ പോയവരാണ് കല്‍നാഗിനി പുഴയില്‍ കാദര്‍ മൊല്ലയുടെ മൃതദേഹം കണ്ടെത്തിയത്. വായില്‍ നിന്നും രക്തമൊഴുകിയ പാട് ഉണ്ടായിരുന്നു. തലയില്‍ മുറിവ് ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ബൂത്ത്‌ പ്രസിഡന്റ് ആയിരുന്ന മൊല്ല ആറുവര്‍ഷം മുന്‍പാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button