Latest NewsNewsIndia

15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ശവപ്പറമ്പിന് സമീപം ഉപേക്ഷിച്ചു

അഗര്‍ത്തല•ത്രിപുരയിൽ 15 വയസുകാരിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ ശേഷം രക്തം വാര്‍ന്ന നിലയില്‍ ഉപേക്ഷിച്ചു.

സെപജിജാല ജില്ലയിലെ സോനാമുര പട്ടണത്തിലെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒൻപതാം ക്ലാസിലുള്ള പെൺകുട്ടിയെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വിദൂര പ്രദേശത്തേക്ക് പെൺകുട്ടിയെ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം രാത്രി സോനാമുര പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള താക്കൂർമുരയിലെ ഒരു ശ്മശാനത്തിനടുത്ത് വലിച്ചെറിയുകയായിരുന്നു

പ്രദേശവാസികൾ പെൺകുട്ടിയെ രക്ഷപ്പെടുത്തി സോനാമുര സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ ഗോവിന്ദ് ബല്ലഭ് പന്ത് മെഡിക്കൽ കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റി.

പ്രതികളിലൊരാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികള്‍ എവിടെയാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരയുടെ പിതാവ്, കൂലിപ്പണിക്കാരനാണ്. പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

വിവിധ വനിതാ സംഘടനകളുടെയും നിയമ സംഘടനകളുടെയും നേതാക്കൾ പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുകയും കുറ്റവാളികളെ ശിക്ഷിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഈ മാസം ആദ്യം, ത്രിപുരയിൽ പതിനേഴുകാരിയെ ഒന്നര മാസത്തോളം ബലാത്സംഗം ചെയ്യുകയും പിന്നീട് യുവാവും അമ്മയും ചേര്‍ന്ന് ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button