Latest NewsKeralaNews

എം.ബി. രാജേഷിന്റെ ഭാര്യയെ അനധികൃതമായി നിയമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യയെ അനധികൃതമായി തിരുകികയറ്റിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയോടു റിപ്പോര്‍ട്ട് തേടിയത്.

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

റാങ്ക് പട്ടിക അട്ടിമറിച്ചാണു നിയമനമെന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ ഖാനും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ ഈ പരാതി വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടിന് അയച്ചു നല്‍കിയ ശേഷമാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന എം.ബി. രാജേഷിന്റെ ആരോപണത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തി. സിപിഎം നേതാവ് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനും അദ്ദേഹം രാജേഷിനെ വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button