തിരുവനന്തപുരം: കരമനയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്. ശനിയാഴ്ച രാത്രിയാണ് കരമന സ്വദേശി വൈശാഖിനെ അപാര്‍ട്ട്‌മെന്റിലെ മുറിയില്‍ നെഞ്ചില്‍ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഈ കൊലപാതകത്തിനു പിന്നിൽ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്ന് പൊലീസ്. സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിനി ഷീബ ഉള്‍പ്പെടെ അഞ്ചുപേർ പിടിയിൽ.
ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു മുറികള്‍ വാടകയ്‌ക്കെടുത്താണ് ഷീബയുടെ നേതൃത്വത്തിൽ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഷീബയ്ക്കൊപ്പം നവീന്‍ സുരേഷ്, ശിവപ്രസാദ്, സുജിത്ത്, കവിത എന്നിവർ അറസ്റ്റിലായി
ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാല്‍ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീന്‍ സുരേഷ് പറയുന്നത്.
Post Your Comments