Latest NewsKeralaNews

കോവിഡ് കൂട്ടപരിശോധനക്കെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തി വരുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെജിഎംഒഎ. കൂട്ടപ്പരിശോധന നടത്തുന്നത് മൂലം പരിശോധനാ ഫലം വൈകുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് സർക്കാർ ഡോക്ടർമാകരുടെ സംഘടനയായ കെജിഎംഒഎ കത്തിൽ വ്യക്തമാക്കുന്നത്.

Read Also: ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കോവിഡ് വൈറസ് എന്ന മഹാമാരിയെ എങ്ങനെ നേരിടാമെന്ന നിർദ്ദേശങ്ങളും കെജിഎംഒഎ കത്തിൽ പറയുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് കെജിഎംഒഎ നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

കെജിഎംഒഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ;

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമർപ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിൻറെയും വെളിച്ചത്തിൽ കെ ജി എം ഒ എ ഈ വിഷയത്തിൽ ഞങ്ങളുടെ ആശങ്കകൾ അറിയിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.

Read Also: ‘ക്ഷമിക്കണം, നിങ്ങളുടെ നായയുടെ കുര സഹിക്കാന്‍ വയ്യ. അതിന് വിഷം കൊടുത്തിട്ടുണ്ട്’- ഉടമസ്ഥന് അയല്‍വാസിയുടെ കത്ത്

1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാർഹമാണ് എന്നാൽ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോൾ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെ ജി എം ഒ എ ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ RTPCR ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ augmented test ന്റെ ഫലം ഇപ്പാഴും പൂർണ്ണമായും ലഭ്യമായിട്ടില്ല. ഇത് augmented testing ന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാർത്ഥം നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലേക്കും സെലക്റ്റഡ് ടാർജറ്റ് ഗ്രൂപ്പിലേക്കും നിജപ്പെടുത്തണം. മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാൻറമിക്കിന്റെ ഇന്നത്തെ അവസ്ഥയിൽ നിർബന്ധമായും ചെയ്യേണ്ടത്.

RTPCR ടെസ്റ്റിംഗ് കപ്പാസിറ്റി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്റിജൻ ടെസ്റ്റ് കിറ്റ്‌ ലഭ്യതയും ഉറപ്പ് വരുത്തണം. സർക്കാർ സംവിധാനത്തിലെ swab collection ലാബ് ടെക്‌നീഷ്യൻമാർ, ദന്തൽ ഡോക്ടർമാർ, MLSP, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് വലിയ തോതിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

2. വീട്ടിൽ തന്നെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി  സെന്റർ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ HR ഉപയോഗം കുറക്കാൻ സാധിക്കും. ക്വാറന്റെയ്ൻ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നൽകണം.

3. പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകൾ, സെക്കൻറ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ എന്നിവ തുടങ്ങുമ്പോൾ അടുത്ത 6 മാസത്തേക്കെങ്കിലും താൽക്കാലിക നിയമനം വഴി HR ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകൾ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം CFLTC കൾ  ൽ തുടങ്ങുകയും ഓരോ CFLTC യും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ CFLTC കൾ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.

Read Also: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു; കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് കെ സുരേന്ദ്രൻ

4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് KASP പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

5. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.

6. കോവിഡ് വാക്‌സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.

a)വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്‌സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.

b) കൂടുതൽ ക്യാമ്പുകളും സംഘടിപ്പിക്കുക

c) താലൂക് തലത്തിൽ വിസ്തീർണമനുസരിച്ച് dedicated vaccination centres രൂപീകരിക്കുക

d) മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകൾ രൂപീകരിക്കുക.

e) വാക്‌സിനേഷൻ സെൻററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം

f) സ്വകാര്യ സ്ഥാപനങ്ങളിൽ സർവ്വീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കുക

g) വാക്‌സിൻ സ്വീകാര്യത വർദ്ധിപ്പിക്കാൻ പൊതു ജനങ്ങളിൽ അവബോധമുണ്ടാക്കുക

വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ Covid brigade ന്റെ കീഴിൽ നിയമിക്കുണം. ഫീൽഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ്വപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭംഗമുണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണ്.

7. എല്ലാ തരം ആൾക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.

8. ആരോഗ്യജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും ,ഓർഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവർത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം . കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക്
പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.

Read Also: ‘സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്നു, കൂട്ടപ്പരിശോധന ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച്’; ആരോഗ്യമന്ത്രി

9. വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button