പാലക്കാട് ; മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ദീർഘദൂര സ്വകാര്യ ബസുകൾക്കെതിരെയുള്ള മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ ജില്ലയിൽ 23.52 ലക്ഷം രൂപ പിഴ ഈടാക്കി. 11 ദിവസം നീണ്ട പരിശോധനയിലാണ് 897 കേസുകളിൽ നിന്ന് ഇത്രയും തുക ഈടാക്കിയത്.
കൂടാതെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരം നടന്ന പരിശോധനയോട് പൊലീസും സഹകരിച്ചു. തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലായിരുന്നു കൂടുതൽ പരിശോധന നടത്തിയത്. അതിർത്തിയിൽ 4 സംഘങ്ങളായാണു പരിശോധന. ഒന്നിൽ കൂടുതൽ തവണ നിയമം ലംഘിച്ച ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്കു ശുപാർശയും ചെയ്തു.
Post Your Comments