Friday, May 2 2025
Breaking
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുക: രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം
വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് 500 വിമാനങ്ങൾ വൈകി ; മൂന്ന് റൂട്ടുകൾ മാറ്റി, മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ
അമ്മേ, വെറും 5 മിനിറ്റ് കൂടി…! ഉറക്കത്തിൽ മുഴുകിയിരിക്കുന്ന ആനക്കുട്ടിയെ അമ്മ അതിരാവിലെ ഉണർത്തുന്ന വീഡിയോ ഹൃദയ സ്പർശം
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട്
Grievance
Youtube
Movies
Literature
English Edition
Menu
Search for
Home
News
Kerala
India
Gulf
International
Business
Crime
Entertainment
Cinema
Music
Life Style
Tech
Sports
Videos
COVID 19
More
Editorial
Education & Career
Funny & Weird
Specials
Automobile
Interviews
Photo Story
Editor’s Choice
Facebook Corner
Writers’ Corner
Facebook
X
YouTube
Search for
Home
/
block@indonesia
block@indonesia
Jul
- 2016 -
13 July
ജാവ : ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ട്രാഫിക് കുരുക്കുകളില്‍ അസ്വസ്ഥരാകുന്ന നാം ജീവനെടുക്കുന്ന ട്രാഫിക് ജാമുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലാണ് ഇത്തരമൊരു സംഭവം നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ഈ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി മരിച്ചത് പന്ത്രണ്ടു പേരാണ്. ?ഇരുപത്തൊന്നു കിലോമീറ്ററോളം വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. ജാവ ദ്വീപിലെ ബ്രെബ്സ് നഗരത്തിലെ ഒരു ജങ്ക്ഷനില്‍ കുടുങ്ങിയവരാണ് ദുരന്തത്തില്‍ പെട്ടത് . ജങ്ക്ഷനിലെ ഒരു കെട്ടിടം പണിയായിരുന്നു കുരുക്കിന് കാരണം. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് ഉയരാന്‍ കാരണമായി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പെരുന്നാളിന് വേണ്ടി ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു മരിച്ചവരില്‍ പലരും. പകല്‍ മുപ്പത്തൊന്നു ഡിഗ്രിയാണ് ഇവിടെ താപനില. വൈദ്യസഹായത്തിന് ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും നിയന്ത്രിയ്ക്കാനാവാത്ത തിരക്കിലും ബ്ലോക്കിലും ആ സഹായം ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ അവധിക്കാലത്ത് വാഹനവുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട് ഇന്ത്യോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 400 ആയി.
Back to top button
Close
Search for
Close
Search for