Kerala

ആവശ്യം വന്നാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന് ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: ആവശ്യം വരികയാണെങ്കില്‍ സരിതയുടെ കത്ത് താന്‍ തന്നെ പുറത്തുവിടുമെന്ന് മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ള. പള്ളിക്കല്‍ ആലുവചേരിയില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിള്ള ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതിയില്‍ നിന്നും ഓല വാങ്ങി പഴയ കസേരയില്‍ എത്തിയ രാജ്യത്തെ ആദ്യ മന്ത്രിയാണ് കെ. ബാബു. സരിതയ്ക്കു വേണ്ടി ഒട്ടേറെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏതു സാക്ഷി പറഞ്ഞാലും തനിക്ക് ഒരു സാക്ഷിയുണ്ടെന്നാണ് ആനക്കള്ളനായ ഉമ്മന്‍ചാണ്ടി പറയുന്നതെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

ഈര്‍ക്കില്‍ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന കേരള കോണ്‍ഗ്രസ്(ബി)യാണ് സ്വയംഭൂവായ കൊടിക്കുന്നിലിനെ രക്ഷിച്ചത്. കൊടിക്കുന്നില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തല മറന്ന് എണ്ണ തേക്കരുതെന്നും പിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍ കാണ്ടാമൃഗം പോലും എഴുന്നേറ്റു നിന്ന് തൊഴുമെന്നും അഞ്ചരക്കള്ളന്‍മാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും യോഗത്തില്‍ സംസാരിച്ചു കൊണ്ട് കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കട്ടവന്റെ ചളിപ്പാണ് ബാബുവിന്റെ മുഖത്ത്. കൂടെക്കിടന്നവനെ രാപ്പനി അറിയൂ എന്ന പോലെ മന്ത്രിയായിരുന്ന തനിക്ക് സര്‍ക്കാരിന്റെ അഴിമതികള്‍ അറിയാം. ഇക്കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ചാണ്ടിയുടെ അറിവോടെയാണെന്ന് പിന്നീടറിഞ്ഞപ്പോള്‍ താന്‍ മണ്ടനായി.

പോക്കറ്റിന്റെ വികസനവും കട്ടതിന് കരുതലും ആണ് ഇപ്പോള്‍ നടക്കുന്നത്. ബംഗാളില്‍ നിന്നു വന്ന തൊഴിലാളിയെ പോലും വില്‍ക്കുന്ന മുതലാളിയാണ് ആര്‍ എസ് പിയെ നയിക്കുന്നതെന്നും ഗണേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button