NewsInternational

ബംഗ്ലാദേശില്‍ പൂജാരിയെ കഴുത്തറത്ത് കൊന്നത് ഐ.എസ്

ധാക്ക: ബംഗ്ലാദേശില്‍ വടക്കന്‍ പഞ്ചഗഢ് ജില്ലയില്‍ പൂജാരിയെ ക്ഷേത്രവളപ്പില്‍ കഴുത്തറത്ത് കൊന്നതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരര്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങിയത്.

അന്‍പതുകാരനായ ജോഗേശ്വര്‍ റോയ് ആണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തെ സഹായിക്കാനെത്തിയ രണ്ട് പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റു. ബൈക്കിലെത്തിയ മൂന്ന് പേരാണ് അക്രമം നടത്തിയത്. ക്ഷേത്രത്തിന് കല്ലെറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയെ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സഹായിക്കാനെത്തിയ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും നാടന്‍ ബോംബെറിഞ്ഞുമാണ് ഭീകരര്‍ രക്ഷപ്പെട്ടത്.

സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 9 പേരാണ് കൊല്ലപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button