KeralaNews

കേരളം കാമഭ്രാന്തിന്‍റെ കൊടുംചൂടില്‍ വെന്തുരുകുന്നു; ജിഷയുടെ മരണത്തിന് പിന്നാലെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് സ്ത്രീകള്‍ക്ക് നേരെ നടന്ന ആറു പീഡനങ്ങളും ഒരു മരണവും

വര്‍ക്കലയില്‍ ദലിത് നഴ്‌സിംഗ് വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്തയുമായാണ് കേരളം ഇന്ന് കണ്ണു തുറന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷയില്‍ വെച്ചാണ് ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാത്. അഞ്ച് പേര്‍ ചേര്‍ന്നായിരുന്നു ഈ കൂട്ടബലാത്സംഗം. ഇതിന് പിന്നാലെ അറുപതുവയസുകാരന്‍ കാഞ്ഞങ്ങാട് ഏഴു വയസുകാരിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നു.

കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് വൃദ്ധന്‍ ഈ കൊടുംപാതകം ചെയ്തത്. കുട്ടികള്‍ക്ക് മാത്രമല്ല വൃദ്ധയ്ക്കും കേരളത്തില്‍ രക്ഷയില്ല. ചിറയന്‍കീഴില്‍ വീ്ട്ടില്‍ അതിക്രമിച്ച് കയറിയാണ് അറുപത്തെട്ട് വയസായ സ്ത്രീയെ പീഡിപ്പിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ അവശ നിലയില്‍ കണ്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഇതിനിടെ ‘ നിര്‍ഭയ’ യില്‍ പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. കൊച്ചിയില്‍ ദലിത് പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിക്കാനും ശ്രമം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button