KeralaNews

സ്ഥാനാര്‍ത്ഥി അബ്ദുള്ളകുട്ടിയുടെ ഷര്‍ട്ടില്‍ പാന്‍പരാഗ് ചവച്ചുതുപ്പി മാതൃകയായ പ്രതിഷേധക്കാര്‍

തലശ്ശേരി: തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എക്കുനേരെ കൈയേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം, കൈയേറ്റത്തിന് ശ്രമിക്കുകയും ദേഹത്ത് മുറുക്കിത്തുപ്പുകയും അസഭ്യം പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ആറോടെ വടക്കുമ്പാട് മഠത്തുംഭാഗത്തുവെച്ചാണ് സംഭവം. തുറന്ന വാഹനത്തില്‍ പോവുകയായിരുന്ന അബ്ദുല്ലക്കുട്ടിയെ ഒരുസംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കമ്യൂണിസ്റ്റ ഗ്രാമത്തില്‍ പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

തുറന്ന പ്രചാരണ വാഹനത്തിന് മുന്നില്‍ കയറിനിന്ന് സി.പി.എം പ്രവര്‍ത്തകരാണ് അബ്ദുല്ലക്കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും കഴുത്തിന് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഇ.ജി. ശാന്തയും സുശീല്‍ ചന്ദ്രോത്തും ചേര്‍ന്ന് അക്രമികളില്‍നിന്നും അബ്ദുല്ലക്കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാള്‍ അബ്ദുല്ലക്കുട്ടിയുടെ ദേഹത്തേക്ക് മുറുക്കിത്തുപ്പിയത്. പാന്‍ പരാഗ് ചവച്ചുതുപ്പുകയായിരുന്നു. സംഭവശേഷം തുപ്പല്‍ പുരണ്ട വസ്ത്രവുമായി മഠത്തുംഭാഗത്തെയും പാറക്കെട്ടിലെയും പൊതുയോഗത്തില്‍ അബ്ദുല്ലക്കുട്ടി സംസാരിച്ചു. തുപ്പിയും കൈയേറ്റം ചെയ്തും തന്നെ തോല്‍പിക്കാനാകില്ലെന്ന് ഇരുസ്ഥലത്തും അദ്ദേഹം പറഞ്ഞു. ധര്‍മടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button