KeralaNews

കഴിഞ്ഞ മാസം ജയിലില്‍നിന്നിറങ്ങിയത് ഇരുനൂറിലേറെ പീഡനക്കേസ് പ്രതികള്‍

കൊച്ചി : സംസ്ഥാനത്തെ ജയിലുകളില്‍നിന്നു കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയതു വിവിധ മാനഭംഗക്കേസുകളിലെ 224 പ്രതികള്‍. പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണു ജയില്‍ ഡിജിപി മുഖേന പൊലീസ് കണക്കു ശേഖരിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ജയിലില്‍നിന്നിറങ്ങിയ മാനഭംഗക്കേസ് പ്രതികളുടെ വിവരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണിത്.

അന്വേഷണ സംഘത്തിനു വേണ്ടി ഡിജിപി ടി.പി.സെന്‍കുമാറാണ് ജയില്‍ ഡിജിപിയോടു വിവരങ്ങള്‍ ആരാഞ്ഞത്. മാനഭംഗത്തിനു ശിക്ഷ നല്‍കുന്ന ഐപിസി 376-ാം വകുപ്പു പ്രകാരം ജയിലിലുള്ളവരില്‍ ആരെങ്കിലും ഏപ്രിലില്‍ പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. എല്ലാ ജയിലുകളിലേക്കും പ്രത്യേക സര്‍ക്കുലര്‍ അയച്ചാണു വിവരം ശേഖരിച്ചത്.
പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ഇവരുടെ ചിത്രങ്ങള്‍ ഒത്തുനോക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സാമ്യമുള്ളവര്‍ ഏപ്രിലില്‍ പുറത്തിറങ്ങിയവരില്‍ ഇല്ലെന്നാണു സൂചന. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയ അന്വേഷണ സംഘം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button